Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


നിലവിളി കേട്ട് ചെന്നപ്പോള്‍ കണ്ടത് രക്തത്തില്‍ കുളിച്ച്‌ കിടക്കുന്ന വൈഷ്ണവിയെയും അലെക്സിനെയും; യുവതിയും യുവാവും ഫ്ലാറ്റിലേക്ക് താമസം മാറിയെത്തിയത് മൂന്നാഴ്ച മുമ്ബ്; വെെഷ്ണവി മരിച്ചതോടെ തനിക്കും മരിക്കണമെന്ന് അല : അന്വേഷണം

janmabhumi-ad

Digital Malayali Web Desk May 20, 2023, 04:49 p.m.

വൈഷ്ണവിയും അലക്സ് ജേക്കബും മൂന്നാഴ്ച മുന്‍പാണ് ഈ അപാര്‍ട്മെന്റിലേക്ക് താമസം മാറിയത്. സുഹൃത്തുക്കളായ ഇരുവരും കൊച്ചിയില്‍ ജോലി ചെയ്ത് വരികയായിരുന്നു


കാക്കനാട്∙ ചെമ്പുമുക്ക് പാറക്കാട്ട് ടെമ്പിൾ എംഎൽഎ റോഡിലെ അപാർട്മെന്റിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. ഒപ്പം താമസിച്ചിരുന്ന യുവാവ് കൈത്തണ്ട മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ച നിലയിലും കാണപ്പെട്ടു.

യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാൾ അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് വിവരം.  

വെെഷ്ണവിയുടെ ഒപ്പം താമസിച്ചിരുന്ന ഇടുക്കി തങ്കമണി വാമ്പേനിൽ അലക്സ് ജേക്കബ്ബിനെ (24) യാണ് കൈഞരമ്പ് മുറിച്ച നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വെെഷ്ണവി ആത്മഹത്യ ചെയ്തതിനെ തുടർന്നാണ് താനും ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്നാണ് അലക്സ് ജേക്കബ് പറയുന്നത്.  

ഫ്ലാറ്റില്‍ നിന്ന് കരച്ചില്‍ കേട്ട് സമീപവാസിയായ ചന്ദ്രബോസ് ഓടിയെത്തിയപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഇരുവരെയും രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. യുവതി അപ്പോഴേക്കും മരിച്ചിരുന്നു.

ഇന്നലെ രാവിലെ ഒമ്ബത് മണിയോടെയാണ് സംഭവം. വൈഷ്ണവിയും അലക്സ് ജേക്കബും മൂന്നാഴ്ച മുന്‍പാണ് ഈ അപാര്‍ട്മെന്റിലേക്ക് താമസം മാറിയത്. സുഹൃത്തുക്കളായ ഇരുവരും കൊച്ചിയില്‍ ജോലി ചെയ്ത് വരികയായിരുന്നു.

വൈഷ്ണവി ആത്മഹത്യ ചെയ്തതിന്റെ മാനസിക സംഘഷത്തിലാണ് താന്‍ കൈ ഞരമ്ബ് മുറിച്ചത് എന്നാണ് അലക്സിന്റെ മൊഴി. എന്താണ് മരണത്തിലേക്ക് നയിച്ചതെന്നതില്‍ വ്യക്തതയില്ല. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയ ശേഷം സംഭവത്തെക്കുറിച്ച്‌ വിശദമാ

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. അത്തരം ചിന്തകളുളളപ്പോള്‍ 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News