Digital Malayali Web Desk January 18, 2021, 08:12 p.m.
കന്യാത്വ പരിശോധന സംബന്ധിച്ചു ഡോക്ടര്‍മാര്‍ രണ്ടു റിപ്പോര്‍ട്ട് ഹാജരാക്കി. ഇവ pw48 ഉം pw80 ഉം ആയി കോടതി അക്കമിട്ടു. pw48ല്‍ കൃത്യമായി പറയുന്നു മൂന്നാം പ്രതിയെ പരിശോധിച്ചത് 25ാം തീയതി എന്ന്. ഡോക്ടര്‍മാര്‍ ഒപ്പിടുന്നിടത്തു തീയതി വച്ചിട്ടില്ല
ഇനിയാണ് ഏറ്റവും പ്രധാനപ്പെട്ട മൂന്നാമത്തെ സാഹചര്യം, സിബിഐ തെളിയിക്കാന്‍ ശ്രമിച്ചതും വിധിയില്‍ മൂന്നാംപ്രതി കന്യാസ്ത്രീക്കെതിരെ അടിസ്ഥാനമാക്കിയിട്ടുള്ളതും. അത് ഇതാണ്: സിബിഐ അറസ്റ്റു ചെയ്യുന്നതിനു തൊട്ടുമുന്‍പ് (2008ല്‍) അവര്‍ കന്യാചര്‍മം വച്ചുപിടിപ്പിച്ചതായി തെളിവില്‍ തെളിഞ്ഞുനില്ക്കുന്നു. ഈ വിധി മാത്രം വായിച്ചപ്പോള്‍ എനിക്കും തോന്നി തീയില്ലാതെ പുകയുണ്ടാവുകയില്ലല്ലോ എന്ന്. അതാണ് ഈ കണ്ടെത്തലിന്റെ പ്രാധാന്യം. ഒന്നാമതായി ഇത് എങ്ങനെ അഭയയുടെ മരണവുമായി കന്യാസ്ത്രീക്കു ബന്ധമുണ്ടെന്നു സ്ഥാപിക്കാന്‍ ഉതകും ഉതകില്ല.
മൂന്നാംപ്രതിയുടെ അറസ്റ്റിനുശേഷം അവരെ കന്യാത്വ പരിശോധനയ്ക്കു വിധേയയാക്കി. ഇതു കാടത്തം മാത്രമല്ല, ധാര്‍മികമായും നിയമപരമായും തെറ്റുമാണ്. ഭരണഘടന അനുവദിക്കുന്നതല്ല; സ്ത്രീയെ അപമാനിക്കലാണ്. എന്നിട്ടും സിബിഐ അതു ചെയ്തു. അതു ചെയ്തത് ആലപ്പുഴ മെഡിക്കല്‍ കോളജിലെ അന്നത്തെ ഫോറന്‍സിക് സയന്‍സ് വിദഗ്ധയായിരുന്ന ഡോ. രമയും (pw 29) ഗൈനക്കോളജി വിഭാഗം മേധാവിയായിരുന്ന ഡോ. ലളിതാംബിക കരുണാകരനും (pw19) ആയിരുന്നു. അവരുടെ രണ്ടു റിപ്പോര്‍ട്ടുകള്‍ (pw48 ഉം pw80ഉം) കോടതി തെളിവിന്റെ ഭാഗമാക്കി. ഈ ഡോക്ടര്‍മാരുടെ മൊഴിയിലും റിപ്പോര്‍ട്ടിലും മൂന്നാം പ്രതിയില്‍ കന്യാചര്‍മം ഉള്ളതായി പറഞ്ഞിട്ടുണ്ട്. അതു സിബിഐയും സമ്മതിക്കുന്നു. അപ്പോള്‍ അതു വച്ചുപിടിപ്പിച്ചെന്നു സിബിഐ തെളിയിച്ചില്ലെങ്കില്‍ അവര്‍ ഇപ്പോഴും കന്യകയാണെന്നര്‍ഥം. സിബിഐ അതു തെളിയിച്ചോ, വിധിയില്‍ പറയുന്നതുപോലെ നോക്കാം.
കന്യാത്വ പരിശോധന സംബന്ധിച്ചു ഡോക്ടര്‍മാര്‍ രണ്ടു റിപ്പോര്‍ട്ട് ഹാജരാക്കി. ഇവ pw48 ഉം pw80 ഉം ആയി കോടതി അക്കമിട്ടു. pw48ല്‍ കൃത്യമായി പറയുന്നു മൂന്നാം പ്രതിയെ പരിശോധിച്ചത് 25ാം തീയതി എന്ന്. ഡോക്ടര്‍മാര്‍ ഒപ്പിടുന്നിടത്തു തീയതി വച്ചിട്ടില്ല. pw48ലെ തീയതിയും 25 ആണ്. പക്ഷേ, ഒപ്പിനടുത്ത് 26 എന്ന തീയതി രണ്ടുപേരും വച്ചിരുന്നു. ഡോക്ടര്‍ രമ പറഞ്ഞു കന്യാസ്ത്രീയെ 25ഉം 26ഉം തീയതികളില്‍ പരിശോധിച്ചുവെന്ന്. ഇതു കളവാണ്.
രണ്ടു റിപ്പോര്‍ട്ടുകളിലും 25ാം തീയതി മാത്രം പരിശോധിച്ചതായേ കാണുന്നുള്ളു. ഡോക്ടര്‍ ലളിതാംബിക പറഞ്ഞത് 26ാം തീയതി റിപ്പോര്‍ട്ട് കൊടുത്തു എന്നു മാത്രമാണ്. എന്തിന് രണ്ടു റിപ്പോര്‍ട്ട് തയാറാക്കി, ഒരു പ്രാവശ്യത്തെ പരിശോധനയ്ക്ക് കാരണമുണ്ട്. ആദ്യ റിപ്പോര്‍ട്ടില്‍ (pw48) കന്യാചര്‍മം അതുപോലെ കാണുന്നു എന്നു രേഖപ്പെടുത്തിയിരുന്നു. സിബിഐ ആവശ്യപ്പെട്ടതിന്റെ ഉത്തരം അതില്‍ ഉണ്ട്. പിന്നെ എന്തുകൊണ്ട് 26ാം തീയതിവച്ച് മറ്റൊരെണ്ണം കൊടുത്തു അതിലാണ് മൂന്നാംപ്രതിയില്‍ കണ്ട ഉണങ്ങിയ പാട് ഉണ്ടായത് ശസ്ത്രക്രിയമൂലം ആയിരുന്നേക്കാം എന്ന അഭിപ്രായമുള്ളത്. ആദ്യ റിപ്പോര്‍ട്ടിന്റെ അപകടം മനസിലാക്കിയ സിബിഐ, ഡോക്ടര്‍മാരെക്കൊണ്ടു രണ്ടാമത്തേത് എഴുതിച്ചുവാങ്ങി എന്നുള്ള പ്രതിഭാഗം വാദം തള്ളിക്കളയാനാവില്ല. ഇതൊന്നും കോടതി പരിശോധിച്ചതേയില്ല.
പരിശോധനയില്‍ കന്യാസ്ത്രീയില്‍ മുറിവിന്റെ ഒരു ഉണങ്ങിയ പാട് കണ്ടുവെന്നു ഡോക്ടര്‍മാര്‍ തെളിവുകൊടുത്തതിന്റെ അടിസ്ഥാനത്തില്‍ അത് എന്തുകൊണ്ട് ഉണ്ടാവാമെന്നു ഡോ. ലളിതാംബികയോടു ക്രോസ് വിസ്താരത്തില്‍ ചോദിച്ചപ്പോഴുണ്ടായ മറുപടി പല കാരണങ്ങള്‍ കൊണ്ടുമാവാം എന്നാണ്. നഖക്ഷതം കൊണ്ടുപോലും അത് ഉണ്ടാവാം എന്നതു ഡോക്ടര്‍ നിഷേധിച്ചില്ല (പേജ് നാല്). അതു ശസ്ത്രക്രിയ കൊണ്ടാണോ എന്നറിയില്ല എന്നായിരുന്നു അവരുടെ അഭിപ്രായമെന്ന് ആദ്യത്തെ റിപ്പോര്‍ട്ടില്‍ (pw80) നിന്നു കാണാം.
സര്‍ജറി എന്നതിനു മുന്‍പ് ഒരു ചോദ്യചിഹ്നം ഇട്ടിരിക്കുന്നു. ഇതുസംബന്ധിച്ച് ഡോ. രമയുടെ മൊഴിയുമുണ്ട്. എന്നിട്ടും അതു ശസ്ത്രക്രിയകൊണ്ട് ആയിരുന്നോ എന്നും അതുമൂലം ലൈംഗികബന്ധം പുലര്‍ത്തിയിട്ടുണ്ടോ എന്നും പറയാനാവില്ലെന്ന് എഴുതാന്‍ കാരണം എന്ത്! ഡോ. രമ പറഞ്ഞു, മുറിവുണങ്ങിയ പാട് നല്കുന്ന സൂചന കന്യാസ്ത്രീ ലൈംഗിക ബന്ധം നടത്തി എന്നതാണെന്ന്. വിഡ്ഢിത്തം പറയുന്നതിന് അതിരുവേണ്ടേ ഇത് അവരുടെ തന്നെ അഭിപ്രായത്തിനു വിരുദ്ധമാണ്. ശസ്ത്രക്രിയ നടത്തിയിരുന്നോ എന്ന് ആരും ചോദിക്കാതെ ഈ ഡോക്ടര്‍മാര്‍ എങ്ങനെ അതെഴുതാന്‍ ഇടയായി.
കന്യാചര്‍മം പുനര്‍സൃഷ്ടിക്കുന്ന ശസ്ത്രക്രിയ എന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടില്ലെന്നു പറഞ്ഞു രക്ഷപ്പെടാന്‍ അവര്‍ക്കു സാധിക്കില്ല. ലൈംഗികബന്ധം പുലര്‍ത്തിയോ എന്നു പറയുന്നതിനുള്ള തടസമായി നില്‍ക്കുന്നത് ഒരു ശസ്ത്രക്രിയ നടത്തി കന്യാചര്‍മം ഉണ്ടാക്കിയതാണെന്ന ധ്വനിയാണ് ഇവരുടെ അഭിപ്രായം നല്‍കുന്നത്. ഒരു ശസ്ത്രക്രിയ നടത്തിയോ എന്നു പോലും പറയാന്‍ സാധിക്കാത്ത ഇവര്‍ എന്തിനിങ്ങനെ എഴുതി! പ്രതിയെ കുടുക്കാന്‍ മനഃപൂര്‍വം ചെയ്തതാണെന്നു വിചാരിച്ചാല്‍ തെറ്റുപറയാന്‍ പറ്റുമോ?.
ഇതു തൊഴില്‍ധര്‍മം അല്ല. കന്യാസ്ത്രീയില്‍ കണ്ടതെന്നു പറയുന്ന പാട് പുതിയതാണോ പഴയതാണോ എന്നു രേഖപ്പെടുത്തിയിട്ടില്ല. ഇത് അസാധാരണമാണ്. സാധാരണ ഡോക്ടര്‍മാര്‍ അങ്ങനെ പറയും. പാട് കണ്ടാല്‍ അതു പറയാന്‍ സാധിക്കും എന്നു ഡോ. രമ പറഞ്ഞു. എന്നിട്ടും എന്തുകൊണ്ടവര്‍ പറഞ്ഞില്ല റിപ്പോര്‍ട്ടിലെ വിവരണം വച്ച് അത് ഇനി പറയാനാവില്ലെന്ന് അവര്‍ സമ്മതിച്ചു. എന്നിട്ടും അവര്‍ ശസ്ത്രക്രിയ ചെയ്തത് സിബിഐ അവരെ അറസ്റ്റു ചെയ്തതിനു തൊട്ടുമുന്പാണെന്ന് ഒരടിസ്ഥാനവുമില്ലാതെ വിധിയില്‍ എഴുതിച്ചേര്‍ത്തു (ഖണ്ഡിക 224).
ഇന്ത്യന്‍ തെളിവുനിയമമനുസരിച്ച് ഒരു വിദഗ്ധനുമാത്രമേ കോടതിയില്‍ അഭിപ്രായം പറയാന്‍ അനുവാദമുള്ളൂ. അത് ഏതെങ്കിലും വിഷയത്തിലല്ല, പ്രതിപാദ്യവിഷയത്തിലായിരിക്കണം. ഡോ. രമയും ഡോ. ലളിതാംബിക കരുണാകരനും ഹൈമനോപ്ലാസ്റ്റിയില്‍ വിദഗ്ധരാണോ ഡോ. രമ കോടതിയില്‍ പറഞ്ഞു ശസ്ത്രക്രിയയുടെ പേരുപോലും പറയാന്‍ പറ്റില്ലെന്ന് (പേജ് 31). എന്നിട്ടും അവര്‍ റിപ്പോര്‍ട്ടില്‍ ഒപ്പിട്ടുകൊടുത്തു. ഡോ. ലളിതാംബിക മൊഴി നല്കി ഈ വിഷയം മെഡിക്കല്‍ കോളജില്‍ പഠിപ്പിക്കുന്നില്ലെന്നും അവര്‍ ഈ ശസ്ത്രക്രിയ ചെയ്തിട്ടില്ലെന്നും (പേജ് 37). പ്ലാസ്റ്റിക് സര്ജേന്മാരാണ് ഇതു ചെയ്യുന്നത്.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.