Crime Entertainment Sports Politics opinion pravasam Media Education Agriculture Lifestyle Travel Health Religion Business Obituary Literature art & culture


ചരിത്രനേട്ടവുമായി ആരോഗ്യമേഖല : ഗര്‍ഭസ്ഥ ശിശുവിന്റെ തലച്ചോറില്‍ ശസ്ത്രക്രിയ

janmabhumi-ad

Digital Malayali Web Desk May 05, 2023, 11:55 a.m.

തലച്ചോറിലെ രക്തക്കുഴലുകള്‍ ശരിയായി വികസിക്കാത്ത അവസ്ഥയായിരുന്നു കുഞ്ഞിന്. പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കില്‍ ഞരമ്ബുകളില്‍ രക്തം കെട്ടിക്കിടക്കുകയും അതുവഴി


വാഷിംഗ്‌ടണ്‍: ലോകചരിത്രത്തിലാദ്യമായി ഗര്‍ഭസ്ഥ ശിശുവിന് തലച്ചോറില്‍ ശസ്ത്രക്രിയ നടത്തി. അമേരിക്കയിലെ ഒരുകൂട്ടം ഡോക്ടര്‍മാരാണ് ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്.  ബ്രിഗാം ആന്‍ഡ് വിമന്‍സ് ഹോസ്പിറ്റല്‍, ബോസ്റ്റണ്‍ ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍ എന്നിവിടങ്ങളില്‍ നിന്നുള്ള ഡോക്ടര്‍മാരുടെ ഒരു സംഘമാണ് ഗര്‍ഭപാത്രത്തിലുള്ള കുഞ്ഞിന് മസ്തിഷ്ക ശസ്ത്രക്രിയ നടത്തിയത്.

തലച്ചോറിലെ രക്തക്കുഴലുകള്‍ ശരിയായി വികസിക്കാത്ത അവസ്ഥയായിരുന്നു കുഞ്ഞിന്. പ്രശ്നം എത്രയും പെട്ടെന്ന് പരിഹരിച്ചില്ലെങ്കില്‍ ഞരമ്ബുകളില്‍ രക്തം കെട്ടിക്കിടക്കുകയും അതുവഴി ജീവന്‍ തന്നെ അപകടത്തിലാവും എന്ന അവസ്ഥ എത്തിയപ്പോഴാണ് ശസ്ത്രക്രിയ നടത്താന്‍ തീരുമാനിച്ചത്.

ഇത്തരം അവസ്ഥയുള്ള കുഞ്ഞുങ്ങളില്‍ നാല്‍പ്പത് ശതമാനത്തോളമാണ് മരണനിരക്ക്. ജീവന് പ്രശ്നമൊന്നുമുണ്ടായില്ലെങ്കിലും ഹൃദയത്തിന്റെയും തലച്ചോറിന്റെയും പ്രവര്‍ത്തനത്തെ ഇത് സാരമായി ബാധിച്ചേക്കാം. മിക്കപ്പോഴും പ്രസവത്തിന് ശേഷമാണ് ഈ അവസ്ഥ തിരിച്ചറിയുന്നത്. തുടര്‍ന്ന് ശസ്ത്രക്രിയ നടത്തിയാലും പൂര്‍ണമായി വിജയിക്കണമെന്നില്ല.

ഗര്‍ഭത്തിന്റെ മുപ്പത്തിനാലാം ആഴ്ചയില്‍ അമ്മയ്ക്ക് നടത്തിയ പതിവ് അള്‍ട്രാ സൗണ്ട് സ്കാനിംഗിലാണ് അപൂര്‍വരോഗാവസ്ഥ തിരിച്ചറിഞ്ഞത്. കുഞ്ഞിന്റെ അവസ്ഥ അനുനിമിഷം മോശമായികൊണ്ടിരിക്കുകയാണെന്ന് വ്യക്തമായതോടെയാണ് പൊടുന്നനെ ശസ്ത്രക്രിയ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. അള്‍ട്രാസൗണ്ട് ഗൈഡന്‍സ്, അമ്നിയോ സെന്റസിസിന് ഉപയോഗിക്കുന്ന സൂചി, നേരിട്ട് സ്ഥാപിച്ചിരിക്കുന്ന ചെറിയ കോയിലുകള്‍ എന്നിവ ഉപയോഗിച്ചാണ് കുഞ്ഞിന്റെ ഞരമ്ബുകളിലെ വൈകല്യം മാറ്റാന്‍ കഴിഞ്ഞതെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. കുഞ്ഞിന്റെ ജീവന് നിലവില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ചരിത്രത്തിലാദ്യമായത് കൊണ്ട് തന്നെ സംഭവം വലിയ രീതിയിലാണ് ശ്രദ്ധേയമാകുന്നത്. ശസ്ത്രക്രിയ നടത്തിയ ഡോക്ടര്‍മാര്‍ക്കും ഇതില്‍ പങ്കാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്കുമെല്ലാം ഏവരും അഭിനന്ദനവും അറിയിക്കുന്നുണ്ട്.

  • Tags :

Latest Post

More news >>

JOIN THE DISCUSSION

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.

Related News