Digital Malayali Web Desk May 17, 2023, 07:58 p.m.
പുത്തന്‍തോപ്പ് സ്വദേശി അഞ്ജുവും മകന്‍ ഒമ്ബത് മാസം പ്രായമുള്ള ഡേവിഡുമാണ് പൊള്ളലേറ്റ് മരിച്ചത്.
തിരുവനന്തപുരം: പൊള്ളലേറ്റ് യുവതിയും കുഞ്ഞും മരിച്ച സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി യുവതിയുടെ കുടുംബം.
പുത്തന്‍തോപ്പ് സ്വദേശി അഞ്ജുവും മകന്‍ ഒമ്ബത് മാസം പ്രായമുള്ള ഡേവിഡുമാണ് പൊള്ളലേറ്റ് മരിച്ചത്.
അഞ്ജുവിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് യുവതിയുടെ പിതാവ് പ്രമോദ് ആരോപിച്ചു. ഭര്‍ത്താവിന്റെ അവിഹിത ബന്ധത്തെ മകള്‍ ചോദ്യം ചെയ്തിരുന്നു. മകളെ പെട്രോളും മണ്ണെണ്ണയും ഒഴിച്ച് കൊന്നതാണ്. തന്റെ മുന്നില്‍ വെച്ചും മകളെ ഭര്‍ത്താവ് പലതവണ മര്‍ദ്ദിച്ചിട്ടുണ്ടെന്ന് പ്രമോദ് പറയുന്നു.
നിരവധി തവണ മകള്‍ക്ക് മര്‍ദ്ദനമേല്‍ക്കേണ്ടി വന്നിട്ടുണ്ട്. മകളെ തീ കൊളുത്തി കൊലപ്പെടുത്തിയതാണ്. പിന്നീട് ഇത് ആത്മഹത്യയെന്ന് വരുത്തിതീര്‍ക്കാന്‍ ഭര്‍ത്താവ് നാടകം കളിച്ചുവെന്നുമാണ് പ്രമോദ് ആരോപിക്കുന്നത്. വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
അഞ്ജുവിന്‍റെ മരണം ആത്മഹത്യയാണെന്ന പ്രാഥമിക നിഗമനത്തിലായിരുന്നു പോലീസ്. പുത്തന്‍ത്തോപ്പില്‍ ഫുട്ബോള്‍ മത്സരം കാണാന്‍ പോയശേഷം ഇടവേള സമയത്ത് വീട്ടില്‍ വന്നപ്പോഴാണ് പൊള്ളലേറ്റ നിലയില്‍ അഞ്ജുവിനെ കണ്ടതെന്നാണ് രാജു സമീപവാസികളോട് പറഞ്ഞത്. എന്നാല്‍, ഈ സമയം ഭര്‍ത്താവ് എവിടെയായിരുന്നുവെന്നുള്ളത് സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ദുരൂഹതയുണ്ടെന്ന സംശയമുയര്‍ന്നതോടെയാണ് അന്വേഷണം ആരംഭിച്ചത്. 2021 നവംബര്‍ മാസത്തിലായിരുന്നു രാജുവിന്റെയും അഞ്ജുവിന്റെയും വിവാഹം.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ ഡിജിറ്റൽ മലയാളിയുടേതല്ല. വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക്.